Subscribe Us

header ads

The Mines and Minerals (Development and Regulation) Amendment Bill, 2026: What Has Actually Changed in the Powers of States over Mineral Taxation? / മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, 2026: മിനറൽ ടാക്സേഷനിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ യഥാർത്ഥത്തിൽ എന്താണ് മാറിയത്?

 By Biju Sebastian


Introduction

The recent amendment to the Mines and Minerals (Development and Regulation) Act, 1957 (MMDR Act) has generated considerable discussion among mineral-producing States, particularly because it concerns the power of States to impose taxes, cess and other levies relating to mineral rights and mineral-bearing lands. Kerala has also expressed its opposition, describing the amendment as an encroachment upon the constitutional powers of the States.

To understand the significance of the amendment, however, it is necessary to look beyond the amendment itself. The issue has its roots in the distribution of legislative powers between the Union and the States under the Constitution, the scheme of the MMDR Act, and, more particularly, the landmark judgment of the Supreme Court in Mineral Area Development Authority v. Steel Authority of India Ltd. (MADA) delivered by a nine-judge Constitution Bench in 2024.

The question is therefore not simply whether the Centre has taken away the State's power over minerals. The constitutional position is more nuanced. Regulation of mines and mineral development, fixation and collection of royalty, and taxation of mineral rights are three related but legally distinct matters. Understanding this distinction is essential to appreciate what the 2026 amendment actually does and what its implications may be for Kerala.

Constitutional division of powers

The Constitution distributes legislative powers between Parliament and the State Legislatures through the Union List, State List and Concurrent List in the Seventh Schedule.

In relation to mines and minerals, the important provisions are Entry 23 and Entry 50 of the State List and Entry 54 of the Union List.

Entry 23 of the State List deals with the regulation of mines and mineral development, but expressly makes the State's power subject to the provisions of the Union List relating to regulation and development under the control of the Union. Entry 54 of the Union List deals with the regulation of mines and mineral development to the extent to which such regulation and development under the control of the Union is declared by Parliament by law to be expedient in the public interest.

Thus, Entry 23 gives the States the basic legislative field relating to mines and mineral development, while Entry 54 enables Parliament to bring the regulation and development of minerals under Union control to the extent declared by Parliament.

There is, however, another important entry. Entry 50 of the State List specifically deals with taxes on mineral rights, but contains an important qualification. It says that such taxation is subject to “any limitations imposed by Parliament by law relating to mineral development.” This qualification becomes particularly important when considering the 2026 amendment to the MMDR Act.

The MMDR Act, 1957

Parliament enacted the MMDR Act in exercise of its constitutional power relating to regulation and development of mines and minerals. Section 2 of the Act contains the declaration that it is expedient in the public interest that the Union should take under its control the regulation of mines and the development of minerals to the extent provided in the Act.

The Act nevertheless leaves an important area of regulation to the States, particularly in respect of minor minerals. Section 14 provides that Sections 5 to 13 do not apply to minor minerals. Section 15 then specifically empowers State Governments to make rules for regulating the grant of quarrying licences, mining leases and other concessions in respect of minor minerals.

This is why the position relating to major and minor minerals is different. In the case of major minerals, royalty is dealt with under Section 9 and the relevant rates are prescribed through the Central framework. In the case of minor minerals, State Governments exercise the rule-making power under Section 15 and prescribe royalty and other conditions through their respective minor mineral concession rules.

For Kerala, this is particularly important because building stone, ordinary earth and other minor minerals are regulated under the Kerala Minor Mineral Concession Rules, and the royalty payable on such minerals is prescribed by the State Government.

Royalty is not a tax

At this point, another distinction needs to be made. Royalty is not a tax. A person holding a mining or quarrying right pays royalty in accordance with the applicable statutory provisions. In the case of minor minerals in Kerala, the royalty is prescribed under the State's rules made under Section 15 of the MMDR Act.

The fact that royalty is collected by the State Government does not make it a tax. This distinction became extremely important in the litigation that eventually reached the Supreme Court's nine-judge Constitution Bench in the MADA case.

Why did the MADA case reach the Supreme Court?

The MADA case did not begin as a general dispute between the Union and the States over mineral taxation. It originated from disputes concerning levies imposed by State authorities in mineral-bearing areas.

The Mineral Area Development Authority (MADA), a statutory authority in the then State of Bihar, was itself involved in one of the important disputes concerning a levy on mineral-bearing land. The levy was challenged before the High Court, and the litigation ultimately reached the Supreme Court.

The important point is that MADA was not a private mining company. It was a statutory authority. Its involvement in the litigation arose because the validity of the levy imposed under the statutory framework governing mineral areas was questioned.

Once the matter reached the Supreme Court, however, the case assumed a much wider constitutional significance.

MADA case — a brief timeline

The history can broadly be understood as follows.

1989 — India Cement Ltd. v. State of Tamil Nadu: The Supreme Court treated royalty as a tax for the constitutional issue then before it. This judgment subsequently became an important part of the controversy concerning additional State levies.

1990s — Disputes before High Courts: Various mining companies and mineral operators challenged State levies imposed in addition to royalty. The validity and constitutional basis of such levies became the subject of litigation.

2004 — State of West Bengal v. Kesoram Industries Ltd.: A Constitution Bench took a different view and held, in substance, that royalty is not a tax. This created an apparent conflict with the earlier India Cement decision.

2011 — Reference to a larger Bench: Because of the conflict between the earlier decisions and the constitutional importance of the questions involved, the Supreme Court considered that the issues required examination by a larger Bench.

2011–2024 — Constitution Bench proceedings: The matter was eventually placed before a nine-judge Constitution Bench, which considered the constitutional relationship between Entries 23, 49, 50 and 54 of the Seventh Schedule and the MMDR Act.

25 July 2024 — MADA judgment: The nine-judge Bench delivered its judgment, by an 8:1 majority, settling the principal constitutional questions.

This timeline is important because it shows that the MADA judgment was not originally a dispute created by the 2026 amendment. The 2026 amendment came much later and must be understood against the constitutional position declared by the Supreme Court in 2024.

The nine-judge Constitution Bench

The Supreme Court delivered its judgment in July 2024 in Mineral Area Development Authority v. Steel Authority of India Ltd. The judgment examined not only whether royalty is a tax, but also the constitutional relationship between Entries 23, 49, 50 and 54 of the Seventh Schedule and the provisions of the MMDR Act.

The Court held that royalty is not a tax. Royalty is a payment associated with the grant and enjoyment of the right to extract minerals, whereas a tax is an imposition by the State in exercise of its sovereign taxing power. Consequently, the payment of royalty does not by itself exhaust the State's constitutional power to impose a tax on mineral rights.

This distinction was fundamental. If royalty and tax were the same thing, there could be an argument that once royalty was collected, a further tax on mineral rights would effectively amount to a tax on an existing tax. The Court's conclusion that royalty is not a tax removed that difficulty.

Entry 50 and the power of Parliament

The Court then examined Entry 50 of the State List. The entry gives the States the power to tax mineral rights, but expressly makes that power subject to limitations imposed by Parliament by law relating to mineral development.

The Court made it clear that Entry 54 of the Union List, by itself, is not a taxing entry. Entry 54 enables Parliament to bring the regulation and development of mines and minerals under Union control. It does not, by itself, transfer the State's taxing power under Entry 50 to the Union.

At the same time, Parliament has a specific constitutional power under Entry 50 to impose limitations on the State's power to tax mineral rights. The Court examined whether the existing MMDR Act had already imposed such a limitation.

The majority found that the MMDR Act, as it then stood, did not contain the kind of limitation which would take away or restrict the State's power under Entry 50 merely because Parliament had taken control of mineral development under the Act.

This finding became particularly significant. It meant that the Union's control over mineral development under Entry 54 and the State's power to tax mineral rights under Entry 50 continued to operate in two distinct constitutional fields.

What followed the MADA judgment?

The judgment clarified and strengthened the constitutional position concerning the States' power to impose taxes on mineral rights. Following the judgment, some States began considering or introducing additional levies connected with minerals and mineral-bearing lands.

This raised concerns at the national level. If individual States imposed different taxes or cesses on mineral rights or mineral-bearing lands, the fiscal burden on mining could vary substantially from one State to another.

The Statement of Objects and Reasons of the 2026 Bill identifies several concerns arising from what it describes as uneven State levies. These include heavy tax burdens, unpredictable introduction of taxes, cess and other levies even after mining operations had commenced, multiple levies on production or dispatch, non-uniform rates among States and retrospective imposition of taxes or levies.

The Government states that excessive fiscal burdens can make mining commercially unviable, discourage mineral extraction and, in some cases, lead to closure of mines. It also points out that additional and unpredictable costs may disproportionately affect small and medium-scale mining operators.

The Government further states that multiple and inconsistent levies can increase compliance costs, create cascading tax effects and ultimately increase the cost of goods and services. It also expresses concern that higher domestic mineral costs could encourage imports even when adequate mineral resources are available within the country.

It is against this constitutional and fiscal background that Parliament has brought forward the MMDR Amendment Bill, 2026.

What exactly does the 2026 amendment change?

The Bill makes four important changes to the MMDR Act.

First, it extends the Union's control under Section 2 to the regulation of mineral-bearing lands.

Second, it introduces a definition of “mineral bearing land” in Section 3.

Third, it inserts a new Section 9D dealing with State taxes, cess and other levies on mineral rights and mineral-bearing lands.

Fourth, it amends Section 13 to empower the Central Government to prescribe the conditions or restrictions under which such levies may be imposed.

These provisions need to be examined separately.

Union control over mineral-bearing lands

Clause 2 of the Bill amends Section 2 of the MMDR Act.

The existing declaration that the Union should take under its control the regulation of mines and the development of minerals is expanded by adding the words “and mineral bearing lands”.

The Bill also introduces a definition of “mineral bearing land”. It means land having mineral contents according to parameters prescribed under the relevant provisions of the MMDR Act.

This is an important change because the amendment does not deal only with taxation. It also expressly brings the regulation of mineral-bearing lands within the Union-control framework of Section 2.

The practical significance of this provision will depend, among other things, on the parameters that the Central Government prescribes for identifying land as mineral-bearing land.

The new Section 9D

The most important provision of the Bill is the proposed new Section 9D.

It provides that no tax, cess or such other levy, by whatever name called, shall be imposed by a State Government on mineral rights or mineral-bearing lands, whether based on mineral quantity, mineral value, royalty payable or otherwise, except in accordance with such conditions or restrictions as may be prescribed by the Central Government.

The wording is deliberately wide.

It is not restricted to something called a “mineral tax”. It covers tax, cess or any other levy, irrespective of the name by which it is called.

It can also be based on mineral quantity, mineral value, royalty or any other basis.

Therefore, a State cannot avoid the provision merely by giving a different name to the levy or by adopting a different basis for calculating it.

At the same time, the provision does not say that every such State levy is permanently prohibited.

It says that such a levy can be imposed only in accordance with the conditions or restrictions prescribed by the Central Government.

This distinction is important. The Bill does not simply state that the constitutional taxing power of the States under Entry 50 has ceased to exist. Instead, Parliament is seeking to impose a statutory limitation on the exercise of that power, with the detailed conditions or restrictions to be prescribed under the amended MMDR framework.

What happens to past levies?

The Bill contains a particularly significant provision dealing with past levies.

Section 9D(2) provides that, notwithstanding anything contained in any other law or in any judgment, decree or order of any court, a tax, cess or other levy on mineral rights or mineral-bearing lands which was not deposited with or recovered by the State Government before the commencement of the Amendment Act shall be deemed to be invalid at all material times.

This is stronger than simply saying that the levy cannot be recovered after the amendment.

The Bill provides that such unpaid or unrecovered levies shall be deemed to have been invalid at all material times.

There is, however, an important saving provision.

Any such tax, cess or other levy that had already been deposited with or recovered by the State Government before commencement of the Amendment Act will not be liable to be refunded.

Thus, the Bill creates a clear distinction between amounts already recovered and amounts that remain unpaid or unrecovered.

Amendment to Section 13

The Bill also amends Section 13 of the MMDR Act.

A new clause, Section 13(2)(ta), is proposed to empower the Central Government to make rules prescribing the conditions or restrictions on the imposition of tax, cess or other levy under Section 9D.

This means that the Bill establishes the basic statutory restriction, while the detailed conditions and restrictions are to be prescribed subsequently through rules made by the Central Government.

The precise content of these rules will therefore be important in understanding how much room will remain for State Governments to impose such levies.

Does the amendment take away the State's taxing power?

This is where some care is required.

The MADA judgment recognised the State's constitutional power under Entry 50 to tax mineral rights, subject to limitations imposed by Parliament by law relating to mineral development.

The 2026 amendment now seeks to use precisely that constitutional mechanism.

Therefore, it would be too broad to say simply that the amendment “takes away” the State's power to tax mineral rights.

A more accurate description is that Parliament is now imposing a statutory limitation on the exercise of that power through the MMDR Act.

The State's power under Entry 50 and the limitations imposed by Parliament under that same constitutional provision must therefore be read together.

The extent of the limitation and the nature of the conditions that may subsequently be prescribed by the Central Government will be important questions going forward.

What does this mean for Kerala?

For Kerala, the immediate position is somewhat different from States which have introduced separate mineral taxes or cesses.

Kerala's principal revenue from minor minerals such as building stone comes through royalty prescribed under the Kerala Minor Mineral Concession Rules. That royalty is connected with the State's rule-making power under Section 15 of the MMDR Act.

The 2026 amendment does not abolish Section 15 or remove the State Government's power to prescribe royalty for minor minerals.

Therefore, it would not be correct to say that Kerala will suddenly lose its existing minor-mineral royalty.

The more important question is whether Kerala can impose an additional tax, cess or other levy on mineral rights or mineral-bearing lands over and above royalty.

That is where the new Section 9D becomes relevant.

If Kerala seeks to impose such a levy, its exercise will have to conform to the conditions or restrictions prescribed by the Central Government under the amended MMDR framework.

Thus, the real issue raised by the 2026 amendment is not whether Kerala can continue to collect royalty (barring the Jenmom-rights issue, which itself is a separate question). The real issue is how far Kerala can exercise its independent constitutional power under Entry 50 to impose an additional tax on mineral rights after Parliament has now expressly imposed limitations through the MMDR Act.

മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, 2026:  മിനറൽ ടാക്സേഷനിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ യഥാർത്ഥത്തിൽ എന്താണ് മാറിയത്?

ആമുഖം

മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്ട്, 1957-ലെ പുതിയ ഭേദഗതി മിനറൽ ഉൽപ്പാദക സംസ്ഥാനങ്ങൾക്കിടയിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്, മിനറൽ റൈറ്റ്സ്, മിനറൽ ബെയറിംഗ് ലാൻഡ് എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് ടാക്സ്, സെസ്, മറ്റ് ലെവികൾ ഏർപ്പെടുത്താനുള്ള അധികാരത്തെയാണ് ഈ ഭേദഗതി ബാധിക്കുന്നത്. കേരളവും ഇതിനെതിരെ നിലപാട് സ്വീകരിക്കുകയും ഇത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഈ ഭേദഗതിയുടെ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ ഭേദഗതിയിൽ മാത്രം ഒതുങ്ങിനിൽക്കാൻ കഴിയില്ല. ഭരണഘടനയിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിയമനിർമാണ അധികാരങ്ങളുടെ വിഭജനം, എം.എം.ഡി.ആർ. ആക്ടിന്റെ വ്യവസ്ഥകൾ, പ്രത്യേകിച്ച് 2024-ൽ സുപ്രീം കോടതിയിലെ ഒൻപത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച Mineral Area Development Authority v. Steel Authority of India Ltd. (MADA) ജഡ്ജ്മെന്റ് എന്നിവയെല്ലാം പരിശോധിക്കേണ്ടതുണ്ട്.

അതുകൊണ്ട് പ്രധാന ചോദ്യം കേന്ദ്രം സംസ്ഥാനങ്ങളുടെ മിനറൽ സംബന്ധമായ അധികാരം എടുത്തുകളഞ്ഞോ എന്നത് മാത്രമല്ല. ഭരണഘടനാപരമായ സ്ഥിതി കുറച്ചുകൂടി വ്യത്യസ്തമാണ്. മൈൻസിന്റെയും മിനറൽ ഡെവലപ്മെന്റിന്റെയും റെഗുലേഷൻ, റോയൽറ്റിയുടെ ഫിക്സേഷനും കളക്ഷനും, മിനറൽ റൈറ്റ്സിന്റെ ടാക്സേഷൻ എന്നിവ പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും നിയമപരമായി വ്യത്യസ്തമായ കാര്യങ്ങളാണ്. 2026-ലെ ഭേദഗതി യഥാർത്ഥത്തിൽ എന്താണ് മാറ്റുന്നത് എന്നും അതിന്റെ പ്രത്യാഘാതം കേരളത്തെ എങ്ങനെ ബാധിക്കും എന്നും മനസ്സിലാക്കാൻ ഈ വ്യത്യാസം പ്രധാനമാണ്.

ഭരണഘടനയിലെ അധികാര വിഭജനം

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കോൺകറന്റ് ലിസ്റ്റ് എന്നിവയിലൂടെയാണ് പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും ഇടയിലുള്ള നിയമനിർമാണ അധികാരങ്ങൾ വിഭജിച്ചിരിക്കുന്നത്.

മൈൻസ് ആൻഡ് മിനറൽസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടത് സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 23, എൻട്രി 50, യൂണിയൻ ലിസ്റ്റിലെ എൻട്രി 54 എന്നിവയാണ്.

സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 23 മൈൻസിന്റെയും മിനറൽ ഡെവലപ്മെന്റിന്റെയും റെഗുലേഷനുമായി ബന്ധപ്പെട്ടതാണ്. എന്നാൽ യൂണിയൻ ലിസ്റ്റിലെ റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് സംബന്ധമായ വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാനങ്ങളുടെ ഈ അധികാരം. യൂണിയൻ ലിസ്റ്റിലെ എൻട്രി 54 പ്രകാരം, മൈൻസിന്റെയും മിനറൽ ഡെവലപ്മെന്റിന്റെയും റെഗുലേഷൻ പൊതുതാൽപര്യത്തിൽ ആവശ്യമാണ് എന്ന് പാർലമെന്റ് നിയമം വഴി പ്രഖ്യാപിക്കുന്ന പരിധിവരെ അതിനെ യൂണിയൻ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും.

അങ്ങനെ നോക്കുമ്പോൾ, മൈൻസിന്റെയും മിനറൽ ഡെവലപ്മെന്റിന്റെയും കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഒരു അടിസ്ഥാന നിയമനിർമാണ മേഖല എൻട്രി 23 നൽകുന്നു. അതേസമയം എൻട്രി 54 പ്രകാരം പാർലമെന്റിന് മിനറൽ ഡെവലപ്മെന്റിനെ കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയും.

എന്നാൽ ഇതിന് പുറമെ മറ്റൊരു പ്രധാന എൻട്രിയുണ്ട്. സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 50 പ്രത്യേകമായി മിനറൽ റൈറ്റ്സിന്മേലുള്ള ടാക്സുമായി ബന്ധപ്പെട്ടതാണ്. എന്നാൽ അതിനൊരു പ്രധാന നിയന്ത്രണമുണ്ട്. അത്തരം ടാക്സേഷൻ മിനറൽ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് പാർലമെന്റ് നിയമം വഴി ഏർപ്പെടുത്തുന്ന പരിമിതികൾക്ക് വിധേയമാണ്.

2026-ലെ എം.എം.ഡി.ആർ. ഭേദഗതി മനസ്സിലാക്കുന്നതിൽ ഈ വ്യവസ്ഥ വളരെ പ്രധാനമാണ്.

എം.എം.ഡി.ആർ. ആക്ട്, 1957

മൈൻസ് ആൻഡ് മിനറൽസിന്റെ റെഗുലേഷനും ഡെവലപ്മെന്റുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് പാർലമെന്റ് എം.എം.ഡി.ആർ. ആക്ട് കൊണ്ടുവന്നത്. ആക്ടിന്റെ സെക്ഷൻ 2 പ്രകാരം, പൊതുതാൽപര്യത്തിൽ ആവശ്യമായ പരിധിവരെ മൈൻസിന്റെ റെഗുലേഷനും മിനറൽസിന്റെ ഡെവലപ്മെന്റും കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് ഉചിതമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്രത്യേകിച്ച് മൈനർ മിനറൽസിന്റെ കാര്യത്തിൽ, ആക്ട് സംസ്ഥാനങ്ങൾക്ക് ഒരു പ്രധാന റെഗുലേറ്ററി റോൾ നൽകുന്നുണ്ട്. സെക്ഷൻ 14 പ്രകാരം സെക്ഷൻ 5 മുതൽ 13 വരെയുള്ള വ്യവസ്ഥകൾ മൈനർ മിനറൽസിന് ബാധകമല്ല. തുടർന്ന് സെക്ഷൻ 15 മൈനർ മിനറൽസിന്റെ ക്വാറിയിംഗ് ലൈസൻസ്, മൈനിംഗ് ലീസ്, മറ്റ് മിനറൽ കൺസഷനുകൾ എന്നിവ നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് റൂൾ മേക്കിംഗ് പവർ നൽകുന്നു.

അതുകൊണ്ടാണ് മേജർ മിനറൽസിന്റെയും മൈനർ മിനറൽസിന്റെയും സ്ഥിതി വ്യത്യസ്തമായിരിക്കുന്നത്. മേജർ മിനറൽസിന്റെ കാര്യത്തിൽ റോയൽറ്റി സെക്ഷൻ 9 പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. മൈനർ മിനറൽസിന്റെ കാര്യത്തിൽ സെക്ഷൻ 15 പ്രകാരമുള്ള റൂൾ മേക്കിംഗ് പവർ സംസ്ഥാനങ്ങൾ ഉപയോഗിക്കുകയും അവരുടെ മൈനർ മിനറൽ കൺസഷൻ റൂൾസ് വഴി റോയൽറ്റിയും മറ്റ് നിബന്ധനകളും നിശ്ചയിക്കുകയും ചെയ്യുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്. ബിൽഡിംഗ് സ്റ്റോൺ, ഓർഡിനറി എർത്ത് തുടങ്ങിയ മൈനർ മിനറൽസ് കേരള മൈനർ മിനറൽ കൺസഷൻ റൂൾസിന് കീഴിലാണ് റെഗുലേറ്റ് ചെയ്യുന്നത്. അവയ്ക്ക് ബാധകമായ റോയൽറ്റിയും സംസ്ഥാന സർക്കാർ തന്നെയാണ് നിശ്ചയിക്കുന്നത്.

റോയൽറ്റി ഒരു ടാക്സ് അല്ല

ഇവിടെ മറ്റൊരു പ്രധാന വ്യത്യാസം കൂടി മനസ്സിലാക്കേണ്ടതുണ്ട്. റോയൽറ്റി ഒരു ടാക്സ് അല്ല. മൈനിംഗ് അല്ലെങ്കിൽ ക്വാറിയിംഗ് റൈറ്റ് ലഭിച്ച ഒരാൾക്ക് ബാധകമായ നിയമ വ്യവസ്ഥകൾ പ്രകാരം റോയൽറ്റി നൽകേണ്ടതുണ്ട്. കേരളത്തിലെ മൈനർ മിനറൽസിന്റെ കാര്യത്തിൽ ഈ റോയൽറ്റി സെക്ഷൻ 15 പ്രകാരം സംസ്ഥാന സർക്കാർ ഉണ്ടാക്കിയ റൂൾസിലാണ് നിശ്ചയിക്കുന്നത്.

റോയൽറ്റി സംസ്ഥാന സർക്കാർ കളക്ട് ചെയ്യുന്നു എന്നതുകൊണ്ട് അത് ടാക്സ് ആയി മാറുന്നില്ല. ഈ വ്യത്യാസമാണ് പിന്നീട് സുപ്രീം കോടതിയിലെ ഒൻപത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിലെത്തിയ MADA കേസിൽ വളരെ പ്രധാനപ്പെട്ട വിഷയമായി മാറിയത്.

MADA കേസ് സുപ്രീം കോടതിയിൽ എത്തിയത് എങ്ങനെ?

MADA കേസ് ആരംഭിച്ചത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള മിനറൽ ടാക്സേഷനെക്കുറിച്ചുള്ള ഒരു പൊതുവായ തർക്കമായിരുന്നില്ല. മിനറൽ ബെയറിംഗ് ഏരിയകളിൽ സ്റ്റേറ്റ് അതോറിറ്റികൾ ഏർപ്പെടുത്തിയ ലെവികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിന്നാണ് കേസ് ഉണ്ടായത്.

അന്നത്തെ ബിഹാർ സംസ്ഥാനത്തിലെ ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായ Mineral Area Development Authority (MADA), മിനറൽ ബെയറിംഗ് ലാൻഡുമായി ബന്ധപ്പെട്ട ഒരു ലെവിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട തർക്കത്തിൽ തന്നെ ഉൾപ്പെട്ടിരുന്നു. ആ ലെവിയുടെ സാധുത ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും പിന്നീട് കേസ് സുപ്രീം കോടതിയിലെത്തുകയും ചെയ്തു.

ഇവിടെ പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം MADA ഒരു സ്വകാര്യ മൈനിംഗ് കമ്പനി ആയിരുന്നില്ല എന്നതാണ്. അത് ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായിരുന്നു. മിനറൽ ഏരിയകളെ നിയന്ത്രിക്കുന്ന നിയമപരമായ സംവിധാനത്തിന് കീഴിൽ ഏർപ്പെടുത്തിയ ലെവിയുടെ സാധുതയാണ് തർക്കവിഷയമായത്.

എന്നാൽ കേസ് സുപ്രീം കോടതിയിലെത്തിയതോടെ അതിന് കൂടുതൽ വിപുലമായ ഭരണഘടനാപരമായ പ്രാധാന്യം ലഭിച്ചു.

MADA കേസ് — ഒരു ചുരുക്ക ടൈംലൈൻ

ഈ ചരിത്രം പൊതുവായി താഴെ പറയുന്ന രീതിയിൽ മനസ്സിലാക്കാം.

1989 — India Cement Ltd. v. State of Tamil Nadu: അന്നത്തെ ഭരണഘടനാപരമായ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി റോയൽറ്റിയെ ഒരു ടാക്സ് ആയി പരിഗണിച്ചു. പിന്നീട് മിനറൽസുമായി ബന്ധപ്പെട്ട സ്റ്റേറ്റ് ലെവികൾക്കെതിരായ വാദങ്ങളിൽ ഈ ജഡ്ജ്മെന്റ് പ്രധാനമായി.

1990-കൾ — ഹൈക്കോടതികളിലെ തർക്കങ്ങൾ: നിരവധി മൈനിംഗ് കമ്പനികളും മിനറൽ ഓപ്പറേറ്റർമാരും റോയൽറ്റിക്ക് പുറമെ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ലെവികളെ ചോദ്യം ചെയ്തു. ഇത്തരം ലെവികളുടെ സാധുതയും ഭരണഘടനാപരമായ അടിസ്ഥാനവും വിവിധ കേസുകളിൽ പരിഗണിക്കപ്പെട്ടു.

2004 — State of West Bengal v. Kesoram Industries Ltd.: ഒരു കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ച് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയും റോയൽറ്റി ഒരു ടാക്സ് അല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ India Cement ജഡ്ജ്മെന്റുമായി ഒരു പ്രത്യക്ഷമായ വൈരുധ്യം ഉണ്ടായി.

2011 — ലാർജർ ബെഞ്ചിലേക്കുള്ള റഫറൻസ്: മുൻ ജഡ്ജ്മെന്റുകൾ തമ്മിലുള്ള ഈ വ്യത്യാസവും വിഷയത്തിന്റെ ഭരണഘടനാപരമായ പ്രാധാന്യവും കണക്കിലെടുത്ത് കൂടുതൽ വലിയ ബെഞ്ച് വിഷയം പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചു.

2011–2024 — കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ച് നടപടികൾ: വിഷയം ഒടുവിൽ ഒൻപത് ജഡ്ജിമാരുടെ കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ചിലെത്തി. ഏഴാം ഷെഡ്യൂളിലെ എൻട്രി 23, 49, 50, 54 എന്നിവയും എം.എം.ഡി.ആർ. ആക്ടും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധമാണ് ബെഞ്ച് പരിശോധിച്ചത്.

25 ജൂലൈ 2024 — MADA ജഡ്ജ്മെന്റ്: ഒൻപത് ജഡ്ജിമാരുടെ ബെഞ്ച് 8:1 ഭൂരിപക്ഷത്തിൽ ജഡ്ജ്മെന്റ് പുറപ്പെടുവിക്കുകയും പ്രധാന ഭരണഘടനാ ചോദ്യങ്ങളിൽ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ഈ ടൈംലൈൻ പ്രധാനമാണ്. കാരണം MADA ജഡ്ജ്മെന്റ് 2026-ലെ ഭേദഗതി കൊണ്ടുവന്നതിന്റെ ഫലമായി ഉണ്ടായ ഒരു കേസ് ആയിരുന്നില്ല. 2026-ലെ ഭേദഗതി 2024-ലെ സുപ്രീം കോടതി ഭരണഘടനാ നിലപാടിന്റെ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.

ഒൻപത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച്

2024 ജൂലൈയിൽ Mineral Area Development Authority v. Steel Authority of India Ltd. കേസിൽ സുപ്രീം കോടതി ജഡ്ജ്മെന്റ് പുറപ്പെടുവിച്ചു. റോയൽറ്റി ഒരു ടാക്സ് ആണോ എന്നത് മാത്രമല്ല, ഏഴാം ഷെഡ്യൂളിലെ എൻട്രി 23, 49, 50, 54 എന്നിവയും എം.എം.ഡി.ആർ. ആക്ടും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധവും കോടതി പരിശോധിച്ചു.

റോയൽറ്റി ഒരു ടാക്സ് അല്ലെന്ന് കോടതി വ്യക്തമാക്കി. മിനറൽ എക്സ്ട്രാക്ട് ചെയ്യാനുള്ള റൈറ്റ് ലഭിക്കുന്നതിനോടും അത് ഉപയോഗിക്കുന്നതിനോടും ബന്ധപ്പെട്ട പേയ്മെന്റാണ് റോയൽറ്റി. അതേസമയം ടാക്സ് സ്റ്റേറ്റിന്റെ സോവറിന്‍ ടാക്സിംഗ് പവർ ഉപയോഗിച്ച് ഏർപ്പെടുത്തുന്ന ഇമ്പോസിഷനാണ്.

അതുകൊണ്ട് റോയൽറ്റി അടയ്ക്കുന്നു എന്നതുകൊണ്ട് മാത്രം മിനറൽ റൈറ്റ്സിന്മേൽ ടാക്സ് ഏർപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ പവർ ഇല്ലാതാകുന്നില്ല.

ഇത് വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസമായിരുന്നു. റോയൽറ്റിയും ടാക്സും ഒന്നുതന്നെയാണെങ്കിൽ, റോയൽറ്റി ഇതിനകം ഈടാക്കുന്ന സാഹചര്യത്തിൽ അതിന് മുകളിൽ വീണ്ടും ഒരു ടാക്സ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വ്യത്യസ്തമായ ഭരണഘടനാപരമായ പ്രശ്നം ഉയർന്നേനെ. റോയൽറ്റി ടാക്സ് അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ആ പ്രശ്നത്തിന് ഒരു പ്രധാന വ്യക്തത ലഭിച്ചു.

എൻട്രി 50യും പാർലമെന്റിന്റെ അധികാരവും

തുടർന്ന് കോടതി സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 50 പരിശോധിച്ചു. മിനറൽ റൈറ്റ്സിന്മേൽ ടാക്സ് ഏർപ്പെടുത്താനുള്ള പവർ സംസ്ഥാനങ്ങൾക്ക് ഈ എൻട്രി നൽകുന്നുണ്ട്. എന്നാൽ മിനറൽ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് പാർലമെന്റ് നിയമം വഴി ഏർപ്പെടുത്തുന്ന പരിമിതികൾക്ക് ഈ പവർ വിധേയമാണ്.

എൻട്രി 54 സ്വതന്ത്രമായി ഒരു ടാക്സിംഗ് എൻട്രിയല്ലെന്നും കോടതി വ്യക്തമാക്കി. എൻട്രി 54 മൈൻസിന്റെയും മിനറൽ ഡെവലപ്മെന്റിന്റെയും കൺട്രോൾ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള പാർലമെന്റിന്റെ പവറുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് മാത്രം എൻട്രി 50 പ്രകാരമുള്ള സംസ്ഥാനങ്ങളുടെ ടാക്സിംഗ് പവർ കേന്ദ്രത്തിലേക്ക് മാറുന്നില്ല.

അതേസമയം, എൻട്രി 50 പ്രകാരം തന്നെ സംസ്ഥാനങ്ങളുടെ മിനറൽ ടാക്സിംഗ് പവറിന് പാർലമെന്റിന് പരിമിതി ഏർപ്പെടുത്താനുള്ള പ്രത്യേക ഭരണഘടനാപരമായ പവർ ഉണ്ട്.

അന്നുണ്ടായിരുന്ന എം.എം.ഡി.ആർ. ആക്ട് ഇത്തരത്തിലുള്ള ഒരു പരിമിതി ഏർപ്പെടുത്തിയിരുന്നോ എന്നതും കോടതി പരിശോധിച്ചു.

ഭൂരിപക്ഷത്തിന്റെ കണ്ടെത്തൽ പ്രകാരം, മിനറൽ ഡെവലപ്മെന്റിന്റെ കൺട്രോൾ പാർലമെന്റ് ഏറ്റെടുത്തിരുന്നു എന്ന കാരണത്താൽ മാത്രം, അന്നത്തെ എം.എം.ഡി.ആർ. ആക്ട് എൻട്രി 50 പ്രകാരമുള്ള സംസ്ഥാനങ്ങളുടെ ടാക്സിംഗ് പവർ എടുത്തുകളയുകയോ നിയന്ത്രിക്കുകയോ ചെയ്തിരുന്നില്ല.

ഇതാണ് പിന്നീട് വളരെ പ്രധാനപ്പെട്ടതായി മാറിയത്. എൻട്രി 54 പ്രകാരമുള്ള കേന്ദ്രത്തിന്റെ മിനറൽ ഡെവലപ്മെന്റ് കൺട്രോളും എൻട്രി 50 പ്രകാരമുള്ള സംസ്ഥാനങ്ങളുടെ മിനറൽ ടാക്സിംഗ് പവറും രണ്ട് വ്യത്യസ്ത ഭരണഘടനാ മേഖലകളിൽ തുടർന്നു.

MADA ജഡ്ജ്മെന്റിന് ശേഷം എന്തുണ്ടായി?

MADA ജഡ്ജ്മെന്റ് മിനറൽ റൈറ്റ്സിന്മേൽ ടാക്സ് ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ പവർ സംബന്ധിച്ച് വ്യക്തത നൽകി. ജഡ്ജ്മെന്റിന് ശേഷം ചില സംസ്ഥാനങ്ങൾ മിനറൽസും മിനറൽ ബെയറിംഗ് ലാൻഡുമായി ബന്ധപ്പെട്ട അധിക ലെവികൾ പരിഗണിക്കുകയോ ഏർപ്പെടുത്തുകയോ ചെയ്തു.

ഇത് ദേശീയ തലത്തിൽ ആശങ്കകൾക്ക് കാരണമായി. ഓരോ സംസ്ഥാനവും മിനറൽ റൈറ്റ്സിന്മേൽ വ്യത്യസ്ത ടാക്സുകളോ സെസുകളോ ഏർപ്പെടുത്തിയാൽ, മൈനിംഗ് ഇൻഡസ്ട്രിയുടെ ഫിസ്കൽ ബർഡൻ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാകാൻ സാധ്യതയുണ്ടായിരുന്നു.

2026-ലെ ബില്ലിന്റെ Statement of Objects and Reasons-ൽ ഇത്തരം സ്റ്റേറ്റ് ലെവികൾ മൂലം ഉണ്ടായതായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്നുണ്ട്. ഹെവി ടാക്സ് ബർഡൻ, മൈനിംഗ് ആരംഭിച്ചതിന് ശേഷവും അപ്രതീക്ഷിതമായി ടാക്സ്, സെസ്, മറ്റ് ലെവികൾ കൊണ്ടുവരുന്നത്, മിനറൽ പ്രൊഡക്ഷൻ അല്ലെങ്കിൽ ഡിസ്പാച്ചിന്മേൽ ഒന്നിലധികം ലെവികൾ, സംസ്ഥാനങ്ങൾക്കിടയിലെ നിരക്കുകളിലെ ഏകീകരണമില്ലായ്മ, റെട്രോസ്പെക്ടീവ് ആയി ടാക്സ് അല്ലെങ്കിൽ ലെവി ഏർപ്പെടുത്തൽ എന്നിവ അതിൽ ഉൾപ്പെടുന്നു.

ഇത്തരം അമിതമായ ഫിസ്കൽ ബർഡൻ മൈനിംഗ് ഓപ്പറേഷൻസ് സാമ്പത്തികമായി അപ്രായോഗികമാക്കുകയും മിനറൽ എക്സ്ട്രാക്ഷൻ നിരുത്സാഹപ്പെടുത്തുകയും ചില സാഹചര്യങ്ങളിൽ മൈനുകൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സർക്കാർ പറയുന്നു. അധികവും അപ്രതീക്ഷിതവുമായ ചെലവുകൾ ചെറുകിട, ഇടത്തരം മൈനിംഗ് ഓപ്പറേറ്റർമാരെ കൂടുതൽ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

ഒന്നിലധികം ഏകീകരണമില്ലാത്ത ലെവികൾ കംപ്ലയൻസ് ചെലവ് വർധിപ്പിക്കുകയും കാസ്കേഡിംഗ് ടാക്സ് എഫക്റ്റ് ഉണ്ടാക്കുകയും ഒടുവിൽ ഗുഡ്സിന്റെയും സർവീസസിന്റെയും ചെലവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് സർക്കാർ പറയുന്നു. രാജ്യത്തിനകത്ത് ആവശ്യമായ മിനറൽ റിസോഴ്സുകൾ ഉണ്ടായിട്ടും ആഭ്യന്തര മിനറൽ സപ്ലൈ കൂടുതൽ ചെലവേറിയതാകുന്നതിലൂടെ ഇറക്കുമതി വർധിക്കാനുള്ള സാധ്യതയും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

ഈ ഭരണഘടനാപരവും ഫിസ്കൽ ആയ പശ്ചാത്തലത്തിലാണ് എം.എം.ഡി.ആർ. ഭേദഗതി ബിൽ, 2026 കൊണ്ടുവന്നിരിക്കുന്നത്.

2026-ലെ ഭേദഗതിയിൽ കൃത്യമായി എന്താണ് മാറുന്നത്?

2026-ലെ ബിൽ എം.എം.ഡി.ആർ. ആക്ടിൽ പ്രധാനമായും നാല് മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

ഒന്നാമതായി, സെക്ഷൻ 2 പ്രകാരമുള്ള കേന്ദ്ര നിയന്ത്രണം മിനറൽ ബെയറിംഗ് ലാൻഡിലേക്കും വ്യാപിപ്പിക്കുന്നു.

രണ്ടാമതായി, സെക്ഷൻ 3- മിനറൽ ബെയറിംഗ് ലാൻഡ്” എന്നതിന് ഒരു നിർവചനം കൊണ്ടുവരുന്നു.

മൂന്നാമതായി, മിനറൽ റൈറ്റ്സിനും മിനറൽ ബെയറിംഗ് ലാൻഡിനും മേൽ സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്ന ടാക്സ്, സെസ്, മറ്റ് ലെവികൾ എന്നിവയെക്കുറിച്ച് പുതിയ സെക്ഷൻ 9D കൊണ്ടുവരുന്നു.

നാലാമതായി, ഇത്തരം ലെവികൾ ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളോ നിയന്ത്രണങ്ങളോ നിർദേശിക്കുന്നതിന് കേന്ദ്ര സർക്കാരിന് റൂൾ മേക്കിംഗ് പവർ നൽകുന്നതിനായി സെക്ഷൻ 13 ഭേദഗതി ചെയ്യുന്നു.

മിനറൽ ബെയറിംഗ് ലാൻഡിന് മേൽ കേന്ദ്ര നിയന്ത്രണം

ബില്ലിലെ ക്ലോസ് 2 എം.എം.ഡി.ആർ. ആക്ടിന്റെ സെക്ഷൻ 2 ഭേദഗതി ചെയ്യുന്നു.

മൈൻസിന്റെ റെഗുലേഷനും മിനറൽ ഡെവലപ്മെന്റും കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നിലവിലുള്ള വ്യവസ്ഥയിൽ മിനറൽ ബെയറിംഗ് ലാൻഡ്സ്” എന്ന വാക്കുകൾ കൂടി ചേർക്കുന്നു.

അതോടൊപ്പം ബില്ലിലെ ക്ലോസ് 3 “മിനറൽ ബെയറിംഗ് ലാൻഡ്” എന്നതിന് ഒരു നിർവചനം കൊണ്ടുവരുന്നു. എം.എം.ഡി.ആർ. ആക്ടിലെ നിർദേശിക്കപ്പെടുന്ന പാരാമീറ്ററുകൾ അനുസരിച്ച് മിനറൽ കണ്ടന്റുള്ള ഭൂമിയെയാണ് മിനറൽ ബെയറിംഗ് ലാൻഡ് എന്ന് നിർവചിക്കുന്നത്.

ഇത് പ്രധാനപ്പെട്ട ഒരു മാറ്റമാണ്. കാരണം ഈ ഭേദഗതി ടാക്സേഷനെക്കുറിച്ച് മാത്രം അല്ല. മിനറൽ ബെയറിംഗ് ലാൻഡിന്റെ റെഗുലേഷനും സെക്ഷൻ 2-ലെ കേന്ദ്ര നിയന്ത്രണത്തിന്റെ പരിധിയിൽ വ്യക്തമായി ഉൾപ്പെടുത്തുകയാണ്.

എന്നാൽ ഒരു പ്രായോഗിക ചോദ്യം ഇവിടെ നിലനിൽക്കുന്നു. ഏത് ഭൂമിയാണ് മിനറൽ ബെയറിംഗ് ലാൻഡ് എന്ന് നിർണയിക്കുന്ന പാരാമീറ്ററുകൾ കേന്ദ്ര സർക്കാർ എങ്ങനെ നിശ്ചയിക്കും എന്നത് പിന്നീട് വളരെ പ്രധാനപ്പെട്ടതാകും.

പുതിയ സെക്ഷൻ 9D

2026-ലെ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ പുതിയ സെക്ഷൻ 9D ആണ്.

മിനറൽ റൈറ്റ്സിന്മേലോ മിനറൽ ബെയറിംഗ് ലാൻഡിന്മേലോ ഒരു സംസ്ഥാന സർക്കാരും ടാക്സ്, സെസ് അല്ലെങ്കിൽ മറ്റേതെങ്കിലും ലെവി, അത് ഏത് പേരിൽ വിളിച്ചാലും, ഏർപ്പെടുത്താൻ പാടില്ലെന്ന് സെക്ഷൻ 9D പറയുന്നു. എന്നാൽ മിനറൽ ക്വാണ്ടിറ്റി, മിനറൽ വാല്യു, റോയൽറ്റി പേയബിൾ അല്ലെങ്കിൽ മറ്റേതെങ്കിലും അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന അത്തരം ലെവികൾ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന വ്യവസ്ഥകളോ നിയന്ത്രണങ്ങളോ അനുസരിച്ചായിരിക്കണം.

ഇതിന്റെ വാക്കുകൾ വളരെ വ്യാപകമാണ്.

മിനറൽ ടാക്സ്” എന്ന് പേരിട്ടിരിക്കുന്ന ഒരു ലെവിയിൽ മാത്രം ഇത് പരിമിതപ്പെടുന്നില്ല. ടാക്സ്, സെസ് അല്ലെങ്കിൽ മറ്റേതെങ്കിലും ലെവി എന്ന രീതിയിലാണ് വ്യവസ്ഥ.

അതുപോലെ മിനറൽ ക്വാണ്ടിറ്റി, മിനറൽ വാല്യു, റോയൽറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും അടിസ്ഥാനത്തിൽ കണക്കാക്കിയാലും ഈ വ്യവസ്ഥ ബാധകമാകും.

അതിനാൽ ഒരു ലെവിക്ക് മറ്റൊരു പേര് നൽകുന്നതുകൊണ്ടോ കണക്കാക്കുന്നതിന് മറ്റൊരു അടിസ്ഥാനം സ്വീകരിക്കുന്നതുകൊണ്ടോ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാകാൻ കഴിയില്ല.

അതേസമയം, ഇത്തരം എല്ലാ സ്റ്റേറ്റ് ലെവികളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു എന്നും ഈ വ്യവസ്ഥ പറയുന്നില്ല.

അത്തരം ലെവി ഏർപ്പെടുത്തണമെങ്കിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന വ്യവസ്ഥകളോ നിയന്ത്രണങ്ങളോ അനുസരിച്ചായിരിക്കണം എന്നാണ് വ്യവസ്ഥ.

ഇത് വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ്. അതായത്, എൻട്രി 50 പ്രകാരമുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ടാക്സിംഗ് പവർ പൂർണ്ണമായും ഇല്ലാതായി എന്ന് ബിൽ പറയുന്നില്ല. മറിച്ച് ആ പവർ വിനിയോഗിക്കുന്നതിന് പാർലമെന്റ് ഒരു നിയമപരമായ പരിമിതി കൊണ്ടുവരികയാണ് ചെയ്യുന്നത്. അതിന്റെ വിശദമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും പിന്നീട് കേന്ദ്ര സർക്കാർ ഉണ്ടാക്കുന്ന റൂൾസ് വഴി വരും.

പഴയ ലെവികളുടെ കാര്യത്തിൽ എന്താണ് സ്ഥിതി?

പഴയ ലെവികളെക്കുറിച്ച് ബില്ലിൽ വളരെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥയുണ്ട്.

സെക്ഷൻ 9D(2) പ്രകാരം, മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിരുന്നാലും, ഏതെങ്കിലും കോടതി ജഡ്ജ്മെന്റ്, ഡിക്രി അല്ലെങ്കിൽ ഓർഡർ എന്തുതന്നെ ആയിരുന്നാലും, മിനറൽ റൈറ്റ്സിന്മേലോ മിനറൽ ബെയറിംഗ് ലാൻഡിന്മേലോ ഏർപ്പെടുത്തിയ ടാക്സ്, സെസ് അല്ലെങ്കിൽ മറ്റ് ലെവി, ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന് അടച്ചിട്ടില്ലാത്തതോ സംസ്ഥാന സർക്കാർ ഈടാക്കിയിട്ടില്ലാത്തതോ ആണെങ്കിൽ, അത് എല്ലാ പ്രസക്തമായ സമയത്തും അസാധുവായിരുന്നുവെന്ന് കണക്കാക്കും.

ഇത് ഭേദഗതി വന്നതിന് ശേഷം മാത്രം ആ ലെവി ഈടാക്കാൻ കഴിയില്ല എന്നതിലുപരി ശക്തമായ ഒരു വ്യവസ്ഥയാണ്.

അത്തരം അടയ്ക്കാത്തതോ ഈടാക്കാത്തതോ ആയ ലെവികൾ എല്ലാക്കാലത്തും അസാധുവായിരുന്നുവെന്ന് കണക്കാക്കുന്നതാണ് ബില്ലിന്റെ വ്യവസ്ഥ.

എന്നാൽ ഇതിനൊരു പ്രധാന സംരക്ഷണ വ്യവസ്ഥയുണ്ട്.

ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന് ഇതിനകം അടച്ചതോ സംസ്ഥാന സർക്കാർ ഈടാക്കിയതോ ആയ അത്തരം ടാക്സ്, സെസ് അല്ലെങ്കിൽ ലെവി തിരികെ നൽകേണ്ട ബാധ്യത ഉണ്ടാകില്ല.

അതിനാൽ ഇതിനകം ഈടാക്കിയ തുകയും ഇനിയും അടയ്ക്കാത്തതോ ഈടാക്കാത്തതോ ആയി കിടക്കുന്ന തുകയും തമ്മിൽ ബിൽ വ്യക്തമായ വ്യത്യാസം വരുത്തുന്നു.

സെക്ഷൻ 13-ലെ ഭേദഗതി

ബിൽ എം.എം.ഡി.ആർ. ആക്ടിന്റെ സെക്ഷൻ 13-ലും ഭേദഗതി വരുത്തുന്നു.

സെക്ഷൻ 9D പ്രകാരം സംസ്ഥാന സർക്കാരിന് ടാക്സ്, സെസ് അല്ലെങ്കിൽ മറ്റ് ലെവികൾ ഏർപ്പെടുത്താൻ കഴിയുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും നിർദേശിക്കുന്നതിനായി കേന്ദ്ര സർക്കാരിന് റൂൾസ് ഉണ്ടാക്കാനുള്ള അധികാരം നൽകുന്ന പുതിയ സെക്ഷൻ 13(2)(ta) ആണ് കൊണ്ടുവരുന്നത്.

അതായത്, ബിൽ അടിസ്ഥാന നിയമപരമായ നിയന്ത്രണം കൊണ്ടുവരുന്നു. എന്നാൽ അതിന്റെ വിശദമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും പിന്നീട് കേന്ദ്ര സർക്കാർ ഉണ്ടാക്കുന്ന റൂൾസ് വഴിയാണ് വരുന്നത്.

അതുകൊണ്ട് ഈ റൂൾസ് എന്തായിരിക്കും എന്നത് സംസ്ഥാന സർക്കാരുകൾക്ക് ഭാവിയിൽ എത്രത്തോളം ഇടം ഉണ്ടാകും എന്നത് മനസ്സിലാക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതായിരിക്കും.

അപ്പോൾ സംസ്ഥാനങ്ങളുടെ ടാക്സ് ഏർപ്പെടുത്താനുള്ള അധികാരം ഇല്ലാതായോ?

ഇവിടെയാണ് കുറച്ച് സൂക്ഷ്മത ആവശ്യമായത്.

MADA ജഡ്ജ്മെന്റ് എൻട്രി 50 പ്രകാരം മിനറൽ റൈറ്റ്സിന് ടാക്സ് ഏർപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ പവർ അംഗീകരിച്ചു. അതേ എൻട്രി 50 പ്രകാരം പാർലമെന്റിന് മിനറൽ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് പരിമിതികൾ ഏർപ്പെടുത്താനും കഴിയും.

2026-ലെ ഭേദഗതി ഇപ്പോൾ ഈ ഭരണഘടനാപരമായ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ട് ഭേദഗതി സംസ്ഥാനങ്ങളുടെ മിനറൽ ടാക്സിംഗ് പവർ പൂർണ്ണമായും എടുത്തുകളഞ്ഞു എന്ന് പറയുന്നത് കൃത്യമല്ല.

കൂടുതൽ കൃത്യമായി പറയുകയാണെങ്കിൽ, എം.എം.ഡി.ആർ. ആക്ടിലൂടെ ആ പവർ വിനിയോഗിക്കുന്നതിന് പാർലമെന്റ് ഇപ്പോൾ ഒരു നിയമപരമായ പരിമിതി ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്.

അതായത് എൻട്രി 50 പ്രകാരമുള്ള സംസ്ഥാന പവറിനെയും പാർലമെന്റ് അതേ ഭരണഘടനാപരമായ വ്യവസ്ഥ പ്രകാരം ഏർപ്പെടുത്തുന്ന പരിമിതിയെയും ഒരുമിച്ച് വായിക്കേണ്ടിവരും.

ഈ പരിമിതി എത്രത്തോളം വ്യാപിക്കും, കേന്ദ്ര സർക്കാർ പിന്നീട് നിർദേശിക്കുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും എന്തായിരിക്കും എന്നിവയാണ് ഇനി പ്രധാനപ്പെട്ട ചോദ്യങ്ങൾ.

കേരളത്തെ ഇത് എങ്ങനെ ബാധിക്കും?

കേരളത്തിന്റെ സ്ഥിതി മറ്റ് ചില സംസ്ഥാനങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ്. കേരളത്തിന്റെ മൈനർ മിനറൽസിൽ നിന്നുള്ള പ്രധാനപ്പെട്ട വരുമാനം ബിൽഡിംഗ് സ്റ്റോൺ പോലുള്ള മിനറൽസിന് കേരള മൈനർ മിനറൽ കൺസഷൻ റൂൾസ് പ്രകാരം നിശ്ചയിക്കുന്ന റോയൽറ്റി വഴിയാണ് ലഭിക്കുന്നത്. ഈ റോയൽറ്റി സെക്ഷൻ 15 പ്രകാരമുള്ള സംസ്ഥാന സർക്കാരിന്റെ റൂൾ മേക്കിംഗ് പവറുമായി ബന്ധപ്പെട്ടതാണ്.

2026-ലെ ഭേദഗതി സെക്ഷൻ 15 ഇല്ലാതാക്കുന്നില്ല. മൈനർ മിനറൽസിന് റോയൽറ്റി നിശ്ചയിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരവും എടുത്തുകളയുന്നില്ല.

അതുകൊണ്ട് 2026-ലെ ഭേദഗതി വന്നതോടെ കേരളത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മൈനർ മിനറൽ റോയൽറ്റി നഷ്ടപ്പെടും എന്ന് പറയുന്നത് ശരിയല്ല.

കൂടുതൽ പ്രധാനപ്പെട്ട ചോദ്യം, റോയൽറ്റിക്ക് പുറമെ മിനറൽ റൈറ്റ്സിനോ മിനറൽ ബെയറിംഗ് ലാൻഡിനോ മേൽ കേരളത്തിന് ഒരു പ്രത്യേക ടാക്സ്, സെസ് അല്ലെങ്കിൽ മറ്റ് ലെവി ഏർപ്പെടുത്താൻ കഴിയുമോ എന്നതാണ്.

ഇവിടെയാണ് പുതിയ സെക്ഷൻ 9D പ്രസക്തമാകുന്നത്.

കേരളം അത്തരമൊരു ലെവി ഭാവിയിൽ ഏർപ്പെടുത്തുകയാണെങ്കിൽ, അത് കേന്ദ്ര സർക്കാർ നിർദേശിക്കുന്ന വ്യവസ്ഥകളോ നിയന്ത്രണങ്ങളോ അനുസരിച്ചായിരിക്കണം.

അതിനാൽ, 2026-ലെ ഭേദഗതി ഉയർത്തുന്ന യഥാർത്ഥ പ്രശ്നം കേരളത്തിന് നിലവിലുള്ള മൈനർ മിനറൽ റോയൽറ്റി തുടർന്നും പിരിക്കാൻ കഴിയുമോ എന്നതല്ല ( ജെൻമം റൈറ്റ്സുമായി ബന്ധപ്പെട്ട വിഷയം ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു വിഷയമാണ്) യഥാർത്ഥ ചോദ്യം, പാർലമെന്റ് എം.എം.ഡി.ആർ. ആക്ടിലൂടെ ഇപ്പോൾ വ്യക്തമായി ഒരു പരിമിതി ഏർപ്പെടുത്തിയ സാഹചര്യത്തിൽ, എൻട്രി 50 പ്രകാരം മിനറൽ റൈറ്റ്സിന്മേൽ റോയൽറ്റിക്ക് പുറമെ ഒരു ടാക്സ്, സെസ് അല്ലെങ്കിൽ മറ്റ് ലെവി ഏർപ്പെടുത്താനുള്ള കേരളത്തിന്റെ ഭരണഘടനാപരമായ അധികാരം ഇനി എത്രത്തോളം വിനിയോഗിക്കാൻ കഴിയും എന്നതാണ്.

About the Author

Biju Sebastian is a retired Deputy Director of the Department of Mining and Geology, Government of Kerala. With over three decades of experience in mineral administration, mining laws, geology, GIS, and e-governance, he founded Mine Mapper, an independent platform dedicated to mining, geology, geospatial technologies, and digital solutions for the mining sector. Through Mine Mapper, he publishes the MiningWatch Kerala series featuring research-based articles, legal analyses, and technical insights on mining legislation, judicial decisions, environmental regulation, and mineral administration. The platform also provides practical digital tools and resources, including mine mapping applications, mining plan preparation tools, and other GIS-based utilities for professionals, industry, and the public.

Disclaimer

The views expressed in this article are those of the author in his personal capacity and are intended solely for educational and informational purposes. They do not represent the official views or policies of the Government of Kerala, the Department of Mining and Geology, or any other government authority.

This article does not constitute legal advice or an official interpretation of any law. Readers are advised to refer to the original Acts, Rules, Notifications, Government Orders, Circulars, and judicial decisions, or seek appropriate professional advice where necessary.

For the complete Disclaimer, please refer to the Disclaimer page.

 

Post a Comment

0 Comments